Skip to main content

Posts

Showing posts from June, 2024

നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ

     നവോത്ഥാന വീഥിയിൽ സമസ്ത പിന്നിട്ട നാൾവഴികൾ ✒  ബാസിൽ ചാഴിയോട്                   സത്യസാക്ഷാൽക്കാരത്തിൻ്റെ ഭാഗമായി വിശുദ്ധ ഇസ്ലാം കേരളീയ തീരത്തേക്ക് കടന്ന് വന്നത് മുതൽ നവോത്ഥാനത്തിൻ്റെ വിവിധ തലങ്ങളെ കേരളീയജനത സമൂഹത്തിലേക്ക് സമർപ്പിക്കുന്നുണ്ട്. കലാ-സാഹിത്യപരമായും, വാസ്തുവിദ്യാ നിർമാണാത്മകമായും വിദ്യഭ്യാസ മേഖലയിലെ പുതിയ സംരഭകങ്ങളിലും, രീതികളിലുമെല്ലാം ( സിലബസ് പരിഷ്ക്കരണം) കേരളീയ ജനത പ്രത്യേകം താൽപ്പര്യം കാണിച്ചപ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി സമസ്ത അതിനെ സമൂഹമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് കൊണ്ട് നിർവ്വഹിക്കുകയായിരുന്നു. ഇതാണ് സമസ്ത സാധിപ്പിച്ചെടുത്ത നവോത്ഥാനത്തെ മറ്റുള്ളവയിൽ നിന്ന് കൂടുതൽ വ്യതിരിക്തമാക്കുന്നത്.                   സത്യത്തിൽ, സമസ്തയുടെ രൂപീകരണം തന്നെ സമൂഹത്തിൻ്റെയൊരു വലിയ ആവശ്യഘടകമായിരുന്നു. കാരണം, ആ കാലഘടത്തിൽ (1921 മലബാർ ലഹള) സമൂഹത്തിലുടലെടുത്ത ഈജിപ്ത്യൻ വിഘണ്ട വാദങ്ങൾ പ്രബുദ്ധത തയുടെ കേരളീയ മുറ്റത്തും ഉദയം കൊണ്ട തോട് കൂടി ആ കാലമത്രയും കൃത്യമായി മുറുകെ പിടിക്...

സമസ്ത; കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം.

  സമസ്ത;  കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം . ✒ മിൻഹാജ് ഇ. കെ ചാഴിയോട് സമസ്ത കാലങ്ങളെ അതിജയിച്ച നൂറ്റാണ്ടിന്റെ പുണ്യം ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്കുപടിഞ്ഞാറായി കിഴക്ക് പശ്ചിമഘട്ട പർവ്വതനിരകൾക്കും പടിഞ്ഞാർ അറബിക്കടലിനിടയിലുമായി ഇടുങ്ങിക്കിടക്കുന്ന പ്രകൃതിയുടെ സ്വർഗീയ ദേശമാണ് കേരളം.അനുഗ്രഹ നിദാനങ്ങളുടെ ഭൂമിശാസ്ത്ര പരമായ വൈവിധ്യം പോലെ വ്യതിരിക്തമായ സാംസ്കാരിക പൈതൃകവും മലയാള നാടിനുണ്ട്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് തന്നെ വൈദേശിക വാണിജ്യവും വ്യാവസായിക ബന്ധവുമുള്ള വിശാലമായ വർത്തമാനങ്ങൾ കേരളത്തിന്റെ ചരിത്രമാണ്.പലവിധ ജനപഥങ്ങളും നാഗരികതകളും സ്നേഹത്തിന്റെ മലയാളമണ്ണിലലിഞ്ഞ്, പൂത്തുലഞ്ഞ് പരിമളം പരത്തിയതാണ് ഇന്നലെകൾ. മധ്യ-പൗരസ്ത ദേശങ്ങളിലെ രാഷ്ട്രീയ ചലനങ്ങളും സാമൂഹിക പരിവർത്തനങ്ങളും സാംസ്കാരിക ബോധങ്ങളും കടലോളങ്ങൾ കടന്ന് മലയാളത്തിനോട് ഇഴുകിച്ചേരുകയായിരുന്നു. പ്രവാചക കാലത്ത് തന്നെ പരിശുദ്ധ ദീനിന്റെ പരിമളം പരന്നൊഴുകിയ പ്രദേശമെന്നതിലാണ് കേരളീയ മണ്ണിലെ ഇസ്‌ലാമിക വേരുകൾ ഫുൾസ്റ്റോപ്പിടാറുള്ളത്.അറേബ്യൻ മരുഭൂമിയിലെ മണൽക്കാറ്റേറ്റ് വളർന്നുപടന്ന ഇസ്‌ലാം മലയാളത്തിന്റെ ശാന്തസുന്ദരമായ പ്രകൃതിയിലും...

കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്ര.

 കെ.ടി ഉസ്താദിന്റെ ഹജ്ജ് യാത്ര. തവക്കുലിന്റെ പങ്കായവുമേന്തി ഇലാഹിലേക്ക് തുഴഞ്ഞുപോയ റൂട്ട്മാപ്പുകൾ ✒ മിൻഹാജ് ഇ.കെ ചാഴിയോട്  ഒഴുകിപ്പരക്കുന്ന കടലലകളിലൂടെ മലയാളക്കരയിൽ നിന്നും മക്കമണ്ണിലേക്ക് ആത്മസ്നേഹത്തിന്റെ പങ്കായവുമേന്തി തുഴഞ്ഞുപോയ മഹബ്ബത്തിന്റെ നൗകകൾക്ക് കൈയ്യും കണക്കുമില്ല.സമുദ്രപരപ്പിന്റെ വിജനത വരച്ചുവെച്ച ഭീതിയുടെ കനലുകളെയെല്ലാം അവർ അനുരാഗത്തിന്റെ സ്നേഹപാനം കൊണ്ട് തുടച്ചുനീക്കിയാണ് മുന്നേറിയത്.താപോന്മുഖമായ സൈകതഭൂമിയിലേക്കുള്ള  പ്രയാണമാണെന്നറിഞ്ഞിട്ടും പരശ്ശതങ്ങളുടെ മനസ്സകങ്ങളിൽ സന്തോഷനിർവൃതിയുടെ തുശാരബിന്ദുക്കൾ കുളിർതന്നെലായി പരന്നൊഴുകുകയായിരുന്നു. കാത്തിരുന്ന കിനാവിന്റെ സാക്ഷാത്കാരമായി വിശുദ്ധ ഭൂമികയുടെ ഹജ്ജാജിമാരെന്ന മേൽവിലാസത്തിലെ വെണ്മയിലലിഞ്ഞപ്പോൾ സിരയിലും ധമനിയിലും  തളംകെട്ടുന്ന ആത്മസായൂജ്യത്തിന്റെ മേഘാവൃതാന്തരീക്ഷങ്ങൾ ശുക്റലകളുടെ ചുടുബാഷ്‌പങ്ങളായി തോരാതിറങ്ങിക്കൊണ്ടിരുന്നു. ഹജ്ജ് തയ്യാറെടുപ്പുകളും യാത്രകളുമെല്ലാം ആത്മനിർവൃതിയുടെ അനാവരണമാണെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ള കപ്പൽ മാർഗമായ ഹജ്ജ് യാത്രയുടെ പഴങ്കഥകൾ പകർന്ന ഈമാനികാവേശവും  പ്രവാചകനുരാഗവും ...

ലബ്ബൈക്

  ലബ്ബൈക് ✒ മാജിദ് ഫർഹാൻ കുട്ടശേരി  ഉലകം, മുഴുവനന്ന് മിനായിലെത്തി ആ കാഴ്ച കാണാതിരിക്കാൻ മേഘമന്ന് സൂര്യന് മറയിട്ടു മരുക്കാറ്റ് ദിശമാറിയോടി ഇലാഹിലണയാനുള്ള ആദിയാൽ ആ കുഞ്ഞു മനസ്സിൽ സംസം ഉറവപൊട്ടി.. അത്  ഹാജറുമാന്റെ കണ്ണിലൂടൊഴുകി ആ മുഖമൊന്നു കാണാനായ്  ഒട്ടക കൂട്ടങ്ങൾ വരിയായി നിന്നു യജമാനന്റെ കണ്ണ് വെട്ടിച്ചു ചെമ്മെരിയാടുകളെത്തി ഉറയിൽ നിന്നൂരിയ കത്തിയുടെ പ്രഭയേറ്റ് കുബൈസിലെ പാമ്പുകൾ ഉൾവലിഞ്ഞു. റൂഹുൽ ഖുദ്സിന്റെ  ആഗമനംഅവിടെ സത്യസാക്ഷാത്കാരത്തിനു നാന്ദി കുറിച്ചു ഖലീലുല്ലാഹിയുടെ ചുണ്ട് മന്ത്രിച്ചു ലോകമത് ഏറ്റുപാടി  "ലബ്ബൈകള്ളാഹുമ്മ ലബ്ബൈക് ലബ്ബൈക ലാ ശരീകലക ലബ്ബൈക് "