Skip to main content

Posts

Showing posts from October, 2022

ഇൻസാനുൽ കാമിലും 6 CC ലോകവും

✍️ ഹാഫിള് ശഫീഖ് എടയാറ്റൂർ പൂർണത ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്.തികവിൻ്റെയും മികവിൻ്റെയും അടയാളമായ പതിനാലാം രാവിലെ പൗർണ്ണമി പോലും കവിതകളിലെ നിത്യവസന്തമായത് മറ്റൊന്നിൻ്റെയും പേരിലല്ലല്ലോ. പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിക്ക് നിദാനമായ ഒളിവിനെ ദർശിച്ച പശ്ചാത്താപ ഹൃത്ത്യനായ ആദമിൻ്റെ കണ്ണുകളിൽ ഉടക്കിയ പ്രഭാവലയം മറ്റൊന്നുമായിരുന്നില്ല പ്രവാചകനിലെ പൂർണത തന്നെയായിരുന്നു.പ്രപഞ്ചോൽപ്പത്തി മുതൽ പ്രപഞ്ചത്തിൻ്റെ താളമായിരുന്നു അവിടുത്തെ പ്രകീർത്തനങ്ങൾ. അവിടുത്തെ തിരുപ്രഭയിൽ കിളിർത്തു മുളച്ച വൃക്ഷലതാദികൾക്കും അവയിൽ കൂടുവെച്ച പക്ഷികൾക്കും എങ്ങനെ അവിടുത്തെ റഹ്മമത്തിനെ ഓർക്കാതിരിക്കാനാകും. കിഴക്കൻ കാറ്റിന് അവിടുത്തെ ഖിദ്മത്തിന് ഊഴം ലഭിച്ചത് വർഷങ്ങളോളം തിരുസാന്നിധ്യത്തെ ഹൃദയത്തിൽ തഴുകി തലോടിയ ബുറാഖിന്നും സൗറിലെ സർപ്പത്തിനും ശേഷമായിരുന്നു. സിമ്പോസിയങ്ങളിലും സെമിനാറുകളിലും മതസൈദ്ധാന്തിക ചർച്ചകളിലും മാത്രം സ്മരിക്കപ്പെടുന്ന ചരിത്ര പുരുഷന്മാരിലല്ല പ്രവാചകൻ. നിത്യം പ്രകൃതിയുടെ സമയക്രമങ്ങളുടെ ചാക്രിക താളമാണ് മുഹമ്മദ് നബി (സ്വ). എല്ലാ രാജ്യങ്ങളിലും മുസ്ലിം പള്ളിയുള്ളതിനാൽ ഇടമുറിയാതെ ആറാം നൂറ്റാണ്ടിലെ പ്രവാചക...

മദ്ഹു റസൂൽ;അനശ്വര പ്രണയത്തിന്റെ ഹൃദയവരികൾ.

✒️ മിൻഹാജ് ഇ.കെ ചാഴിയോട് പ്രവാചക പ്രകീർത്തന കാവ്യങ്ങൾ നബി സ്നേഹ പ്രകടനത്തിന്റെ സൗന്ദര്യമുള്ള വഴിയാണ്. നബിയിമ്പത്തിന്റെ കനലിൽ കാച്ചിയെടുത്ത ഹൃദയസങ്കീർത്തനങ്ങളുടെ ആത്മഗീതമാണ് പ്രവാചക പ്രകീർത്തന കാവ്യങ്ങൾ. അന്തരംഗത്തിൽ തിരതല്ലുന്ന അനുരാഗത്തിന്റെ ആഹ്ലാദങ്ങളുടെയും ആമോദങ്ങളുടെയും ബഹിർസ്ഫുരണങ്ങളായ കാവ്യതല്ലജങ്ങളാണവ.മദീനയുടെ താഴ്‌വരയിലൂടെയും തിരുനബിയുടെ ജീവിതനിമിഷങ്ങളിലൂടയും അനുവാചകരെയും കൂട്ടിയുള്ള  ഹൃദയയാത്രയാണ് നബികീർത്തന കാവ്യങ്ങൾ. പ്രവാചക കാലഘട്ടത്തിൽ ഹസ്സാനുബ്നു സാബിത് (റ)ലൂടെയും കഅബ് ബിനു സുഹൈർ(റ)ലൂടെയും പ്രകീർത്തന മഞ്ജരികൾ പെയ്തിറങ്ങുകയും പ്രവാചക കാലാനന്തരം ബുസൂരി ഇമാമിലൂടെയും ഉമ്മർ വലിയുല്ലാഹിൽ ഖാഹിരിയിലൂടെയും റഷീദുൽ ബഗ്ദാദിയിലൂടെയും യൂസഫുന്നബ്ഹാനിലൂടെയും അനുരാഗത്തിന്റെ വരികൾ പ്രവാചക പ്രേമികളുടെ ഹൃദയങ്ങൾ കീഴടക്കി കാതങ്ങൾ താണ്ടുക കൂടി ചെയ്തപ്പോൾ നബിയപദാനത്തിന്റെ  ശൈലിയും ഭാവവും ഏറെ  പുരോഗമിക്കുകയായിരുന്നു. പിന്നീടും ഉമറുൽ ഫഖിറിന്റെയടക്കം  അനിയന്ത്രിതമായ സ്നേഹത്തിലൂടെ ഇഷ്ഖിൻ വരികൾ പെയ്തിറങ്ങി അനുരാഗത്തിന്റെ  അനശ്വരത അനുഭവപ്പെട്ട കാവ്യതല്ലജങ്ങൾ സ്നേഹത്...

തിരുനബി (സ്വ): പരിത്യാഗം,വിയോഗം

  ✍️ റഹ്‌മത്തുള്ള മേലാറ്റൂർ  സാംസ്കാരിക സാമൂഹിക തകർച്ചകളിൽ അനുഭൂതി കണ്ടെത്തിയിരുന്ന ഒരു സമൂഹത്തെ ആകമാനം സംസ്‌കരിച്ചെടുക്കാനും, നിഖില ലോകർക്കും കാരുണ്യമായും, ഭൂജാതനായ പ്രവാചക(സ) യുടെ ജനനത്തിൽ അഖില ചരാചരവസ്തുക്കളും പുളകം കൊണ്ടത് പോലെ, നിസ്തുലനായ ഈ നൂറിന്റെ വിയോഗ വേളയിലും സർവ്വലോകവും കണ്ണു നീര് പൊഴിച്ചതിൽ അതിശയോക്തിയില്ല.  പ്രവാചകരുടെ വിയോഗം ചിന്തിക്കാൻ പോലും കഴിയാത്ത സ്വഹാബി വൃന്ദത്തിന്റെ ഹൃദയാന്തരങ്ങളിൽ ആ വിയോഗം കനൽ പോലെ നീറിപ്പുകഞ്ഞു. ഈ ലോകം തന്നെ പടക്കാൻ കാരണക്കാരായ പ്രവാചകൻ, കുത്തഴിഞ്ഞ ജീവിതത്തിൽ ആനന്ദം കണ്ടെത്തിയ അറേബ്യൻ ജനതയുടെ അന്ധമായ ഉല്ലാസ വഴികളെ സ്വീകരിച്ചില്ല.മറിച്ച്, ആത്മീയ ജീവിതത്തിനും ഇലാഹീ പ്രണയത്തിനും വേണ്ടി ജീവിതത്തെ നീക്കി വച്ചു. ദിവ്യാനുരാഗത്തിന്റെ മനോഹാരിത മാനവിക സമൂഹത്തിന് കാഴ്ചവച്ചു. പ്രിയ പത്നി ആയിഷ(റ) തന്റെ സഹോദരീ പുത്രൻ ഉർവയോട് നബി(സ)യുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട് :“മോനെ രണ്ടുമാസത്തോളം നബിയുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ല" “പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് ജീവിച്ചിരുന്നത്" ആയിഷ(റ )പറഞ്ഞു: “കാരക്കയും വെള്ളവും കൊണ്ട്”. മഹതി പറഞ്ഞു...

പ്രവാചകൻ (സ) : വാത്സല്യത്തിന്റെ അടരുകൾ

✍️ ഹാഫിള് തൗഫീഖ് മൈത്ര മാനവരാശിയുടെ മേൽ പെയ്ത കാരുണ്യത്തിന്റെ കുളിർ മഴയായിരുന്നു പരിശുദ്ധ റസൂൽ (സ്വ). ഹിജാസിന്റെ ഉർവ്വര ഭൂമിയിൽ പെയ്ത ആ മഴയുടെ നനവ് ഏറ്റു വാങ്ങാത്ത ഒരു പ്രദേശവും ഇന്ന് ലോക ഭൂപടത്തിലില്ല. സാംസ്കാരികമായി പടുകുഴിയിലേക്ക് പതിച്ച ലോകം വിതാനത്തിലേക്കുയർന്നു. ഈ മാറ്റങ്ങൾക്കത്രയും കാരണക്കാരൻ മുഹമ്മദ് (സ്വ) ആയിരുന്നു. ഈ ലോകം തന്നെ പടക്കപ്പെടാനുള്ള കാരണം മുഹമ്മദ് (സ്വ) ആയിരുന്നുവല്ലോ. അവിടുത്തെ നിയോഗത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പല ആയത്തുക ളിലൂടെയും പരാമർശിക്കുന്നു . അവിടുന്ന് മുന്നറിയിപ്പുകാരനും സുവിശേഷകനുമാണെന്ന് ഖുർആൻ പറയുന്നു . എന്നാൽ "അങ്ങയെ ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ലെന്ന " ഖുർആൻ വാക്യം വലിയ അർത്ഥതലങ്ങൾ ദ്യോതിപ്പിക്കുന്നുണ്ട് . ചുരുക്കത്തിൽ അവിടുത്തെ നിയോഗത്തിന്റെ അടിസ്ഥാനം കാരുണ്യമായിരുന്നു. സർവ്വലോകർക്കും സർവ്വചരാചരങ്ങൾക്കും കാരുണ്യമായി ട്ടായിരുന്നു പ്രവാചകരെ അള്ളാഹു നിയോഗിച്ചത്. നബി (സ്വ) യുടെ കഠിന ശത്രുവായിരുന്ന അബൂലഹബിനുപോലും തങ്ങളുടെ ജനനസമയത്ത് സന്തോഷം പ്രകടിപ്പിച്ച് ഒരടിമ സ്ത്രീയെ മോചിപ്പിച്ചതിനാൽ അള്ളാഹു നരകശിക്ഷയിൽ ഇളവ് കൊടുത്...

അൽ മദീന ; വികാസം

✍️ ആദിൽ നിലമ്പൂർ  മാനവ ജീവിതത്തെ മാറ്റിമറിച്ച നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് മദീന മുനവ്വറ .വിശ്വാസ സംരക്ഷണാർത്ഥം മക്കയിൽ നിന്ന് പലായനം ചെയ്ത പ്രവാചകനെയും അനുചരന്മാരെയും നെഞ്ചേറ്റിയ മണ്ണ്,സമരത്തിന്റെയും ജീവിത സമർപ്പണത്തിന്റെയും ഉജ്ജ്വല മാതൃകകൾ കോറിയിട്ട ദേശം, ഇസ്ലാമിക ജീവിത ക്രമം സമ്പൂർണ്ണ രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കപ്പെട്ട ഭൂപ്രദേശം, പ്രവാചകന്റെയും ഖലീഫമാരായ അബൂബക്കർ (റ) ,ഉമർ (റ) ,ഉസ്മാൻ (റ) തുടങ്ങിയവരുടെയും അത്യുജ്ജല ഖിലാഫത്തിന്റെ ആസ്ഥാനം .സർവോപരി പുണ്യ പ്രവാചകൻ തിരുമേനി നിലകൊള്ളുന്ന പുണ്യ ഗേഹം.ഇസ്ലാമിന്റെ സമ്പൂർണ്ണ ജീവിതക്രമം പ്രായോഗിക രൂപത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദും (സ്വ) അനുയായികളും ലോകത്തിന് സമർപ്പിച്ച മണ്ണാണ് മദീനയുടെ മണ്ണ്. ശരീഅത്ത് നിയമങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആനിലെ എല്ലാ വലിയ അധ്യായങ്ങളും കുളിർമഴയായി പെയ്തിറങ്ങിയ വിശുദ്ധ ദേശവും മദീനയാണ്. നീളുന്നു മദീനയുടെ സുന്ദര വിശേഷണങ്ങൾ. പ്രവാചകനെപ്പോലെ പ്രവാചക നഗരിയും വർണ്ണനങ്ങൾക്കതീതമാണ് .വികാസത്തിന്റെയും വളർച്ചയുടെയും ചരിത്ര മുഹൂർത്തങ്ങളെക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് മദീന. യസ്രിബിൽ നിന്ന് മ...

മാടി വിളിക്കുന്ന മദീന

✍️ ഹാഫിള് സിനാൻ കരുളായി ലോകം മുഴുവൻ പരന്നൊഴുകിയ ഇസ്ലാമിന്റെ പ്രഭാ കിരണങ്ങളുടെ ഉത്ഭവ സ്ഥാനം മക്കയാണെങ്കില്‍ കടലിന്റെ ഓളങ്ങളോളം പ്രവിശാലമാക്കി സൗരഭ്യത പകര്‍ന്നത് മദീനയുടെ മടിത്തട്ടിലാണ്. ഇസ്ലാമിക സംസ്‌കാരത്തിന്റെ സിരാ കേന്ദ്രമാണ് മദീന. ഈ സ്ഥിര സ്ഥായില്‍ നിന്നാണ് ഇസ്‌ലാമിക സംസ്‌കൃതിയുടെ ഉദയം. നബി(സ)യുടെ ആഗമനത്തിന്റെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചരിത്ര വഴക്കവും പാരമ്പര്യവും നെഞ്ചിലേറ്റിയ ചരിത്ര ഭൂമികയാണ് മദീന. നബി(സ)യെയും അനുയായികളേയും മദീന ഹൃദ്യമായി വരവേറ്റതും ഇതുകൊണ്ട് തന്നെയാണ്. എല്ലാ കാലത്തും അവിടുത്തെ ചുടു കാറ്റിനും മണല്‍ തരികള്‍ക്കും കനല്‍ പഥങ്ങള്‍ താണ്ടി  വരുന്ന ദൈന്യത നിറഞ്ഞ ജീവിതങ്ങള്‍ക്ക് കുളിര്‍മയാവാന്‍ കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയുടെയും പരാദീനതയുടെയും പടുകുഴില്‍ നിന്ന് അന്തസത്തക്ക് മങ്ങലേല്‍ക്കാതെ ഉയര്‍ത്തെഴുന്നേൽപ്പിക്കാന്‍ മദീന തന്റെ മാറിടം തുറന്നു കൊടുത്തു.മദീനയുടെ മഹാ മനസ്‌കതയാണ് പിന്നീട് പ്രവാചകര്‍ക്ക് യുക്തി ഭദ്രമായി നയതന്ത്രജ്ഞതയിലൂടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മക്ക കീഴടക്കാന്‍ സാധിച്ചത്. സ്വന്തം നാടും വീടും തങ്ങള്‍ക്കുണ്ടായിരുന്ന സര്‍വ്വതും ശത്...

മൂന്ന് സങ്കീർത്തനങ്ങൾ

✍️ അലാവുദ്ധീൻ മമ്പാട്  1 അങ്ങയെക്കുറിച്ചെഴുതാൻ ഞാൻ പേനയെടുത്തു.. വെളിച്ചം വരച്ച് വെയ്ക്കാൻ എന്നെക്കൊണ്ടാവില്ലെന്ന് പേന.  കരുണയുടെ നിറവും ഭാഷയും ഇത് വരെ പഠിച്ചു തീർന്നിട്ടില്ലത്രെ... 2 അങ്ങ് നിറഞ്ഞ വഴികളിൽ ഞാൻ കാരുണ്യം കണ്ടു. നിന്ന ഭൂമികളിലും, ഇരുന്ന സത്രങ്ങളിലും, പറഞ്ഞ വാക്കുകളിലും കണ്ടു. അങ്ങയെ മാത്രം കണ്ടില്ലെന്ന് മദീനയിൽ നിന്ന് ധ്യാനം കഴിഞ്ഞെത്തിയ മെലിഞ്ഞ വെയിൽ കീറിനോടും മേഘത്തോടും ഞാൻ വിലപിച്ചു.  നീ കണ്ട കാരുണ്യങ്ങളൊക്കെയും പ്രവാചകനല്ലയോ എന്നവരാശ്വസിപ്പിച്ചു. 3 കണ്ണുകളടച്ചു പിടിച്ച് മദീനയിലേക്ക് നോക്കുക. അക്ഷരങ്ങൾക്കതീതനായ ഒരു നിരക്ഷരനെ, പ്രാവുകൾ വരച്ച് വെയ്ക്കുന്നത് കാണാം. കാരുണ്യത്തിലലിഞ്ഞില്ലാതായി മാറിയ, ശത കോടി രാവുകളും പകലുകളും കൂടിയിരുന്ന് സ്വലാത്ത് ചൊല്ലുന്നത് കാണാം.  കരുണ നിറഞ്ഞിടത്ത് ഇറങ്ങി നിൽക്കാനിടമില്ലാതെ വ്യസനിക്കുന്ന മേഘങ്ങൾ, അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത് കാണാം.

ഹിറയുടെ ഗർഭം

✍️ ഷബീർ പടിഞ്ഞാറ്റുംമുറി  മാനവരാശിയെ സന്മാർഗത്തിലേക്ക് നയിക്കാൻ പ്രപഞ്ച നാഥൻ നിയോഗിച്ച ഒന്നേകാൽ ലക്ഷത്തോളം വരുന്ന പ്രവാചകരിൽ അവസാനത്തെ വ്യക്തിത്വമാണ് മുഹമ്മദ് നബി (സ്വ). സർവ്വലോകർക്കും കാരുണ്യം എന്നാണ് മുഹമ്മദ് നബിയെ ഖുർആൻ പരിചയപ്പെടുത്തുന്നത്. ആ കാരുണ്യം പുൽകാൻ ലോകർക്ക് സാധ്യമായത് പവിത്രമായ റബീഉൽ അവ്വൽ മാസത്തിലാണ്.സത്യത്തെയും ധർമ്മത്തെയും തുറങ്കിലടച്ച് പണവും കയ്യൂക്കും ഉണ്ടെങ്കിൽ മാത്രം ജീവിക്കാനുതകുന്ന കാലം,ഗോത്രങ്ങളുടെ കലുഷിതമായ കലഹത്തിന്റെ കാലം, നിണയൊഴുക്കി പുഴ പണിഞ്ഞിരുന്ന കാലം, പെൺമക്കൾ ജനിക്കുന്നത് അപമാനമായി വിശ്വസിച്ചിരുന്ന കാലം, പ്രമാണിമാരുടെ ഉന്നമനത്തിനായി ബഹുഭൂരിഭാഗം മനുഷ്യരും നരകയാതനകൾ അനുഭവിച്ചിരുന്ന കാലം, ഈ ദുഷ്ചെയ്തികളിൽ നിന്നും ലോകത്തെ കരകയറ്റാനും അഞ്ജതിയിലാണ്ടുപോയ ജനവിഭാഗത്തെ സൽ പാന്താവിലേക്ക് വഴി തെളിയിക്കാനും ഒരു മാർഗ്ഗദർശി അനിവാര്യമായിരുന്നു. അങ്ങനെയാണ് പരിശുദ്ധ ഇസ്ലാമിന്റെ പ്രബോധന പ്രചരണത്തിനായി മുഹമ്മദ് നബി (സ്വ) യെ സൃഷ്ടാവ് തെരഞ്ഞെടുക്കുന്നത്.  സർവ്വ മേഖലകളിലും മാതൃകാപുരുഷനായ പ്രവാചകന്റെ പിറവിക്ക് മുൻപേ ഒരുപാട് അത്ഭുതങ്ങൾക്ക് മാതാവ് സാക്ഷ്യം ...

മുത്വലിബിന്റെ രാജകുമാരൻ

✍️ ഹാഫിള് ഷഹിൽ അഞ്ചച്ചവിടി   അറേബ്യൻ ഉപഭൂഖണ്ഡത്തിലെ  കൊച്ചു പ്രദേശമാണ് മക്ക.ഇതര ദേശങ്ങളെ അപേക്ഷിച്ച് അത്രയങ്ങ് സംസ്കാരിക  വ്യാപ്തി കൈവരിക്കാത്ത മരുഭൂ പ്രദേശം. വാണിജ്യപരമായ നാഗരിക മാനങ്ങൾ അനുവർത്തിക്കുന്ന മക്കാ നിവാസികൾ . ഗോത്രാടിസ്ഥാനത്തിൽ വർഗ്ഗീകരിച്ച പ്രാദേശികത .അതിൽ പ്രമുഖരാണ് ഖുറൈശികൾ.  ഈ ഗോത്രത്തിലെ ഒരു പ്രധാന വിഭാഗമാണ് ഹാഷിം കുലം.ലോകത്തിലെ നാനാ ദിക്കുകളിൽ നിന്നും  കഅ്ബയിലേക്ക് ജനങ്ങൾ ഒഴുകി എത്തുമ്പോൾ അവർക്ക് വെളളവും മറ്റും കൊടുക്കേണ്ട ചുമതലയുണ്ടായിരുന്നത് ഖുറൈശി ഗോത്രക്കാർക്കായിരുന്നു.ഖുസയ്യ് ബ്നു കിലാബ് മുതൽക്കാണ് ഖുറൈശി വംശത്തെ ആ നാമധേയത്തിൽ പ്രകീർത്തിച്ച് പോരുന്നത് .ഖുസയ്യ് വഴി ഈ ജോലി മകൻ അബ്ദുൽ മനാഫിലേക്കും തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഹാശിമിലേക്കും എത്തി.ഹാശിം മുതലാണ് ഹാശിം വംശാവലിയുടെ പ്രാരംഭം. ഈ ഹാശിമിന്റെ മകനായിരുന്നു അബ്ദുൽ മുത്വലിബ്.ശൈബ ബിൻ ഹാഷിം എന്നായിരുന്നു അബ്ദുൽ മുത്വലിബിന്റെ യഥാർത്ഥ നാമം. തന്റെ ചെറുപ്പത്തിൽ തന്നെ ഉപ്പ ഹാഷിം നിര്യാതനായി.തുടർന്ന് തനിക്ക് ചുമതലകൾ കൈവന്നു.ഈ സമയത്ത്ശൈബ ബിൻ ഹാഷിമും (അബ്ദുൽ മുത്വലിബ് ) മാതാവ് ഉമ്മു സൽമാ ബിൻത്ത...