Skip to main content

തിരുനബി (സ്വ): പരിത്യാഗം,വിയോഗം

 
✍️ റഹ്‌മത്തുള്ള മേലാറ്റൂർ

 സാംസ്കാരിക സാമൂഹിക തകർച്ചകളിൽ അനുഭൂതി കണ്ടെത്തിയിരുന്ന ഒരു സമൂഹത്തെ ആകമാനം സംസ്‌കരിച്ചെടുക്കാനും, നിഖില ലോകർക്കും കാരുണ്യമായും, ഭൂജാതനായ പ്രവാചക(സ) യുടെ ജനനത്തിൽ അഖില ചരാചരവസ്തുക്കളും പുളകം കൊണ്ടത് പോലെ, നിസ്തുലനായ ഈ നൂറിന്റെ വിയോഗ വേളയിലും സർവ്വലോകവും കണ്ണു നീര് പൊഴിച്ചതിൽ അതിശയോക്തിയില്ല.
 പ്രവാചകരുടെ വിയോഗം ചിന്തിക്കാൻ പോലും കഴിയാത്ത സ്വഹാബി വൃന്ദത്തിന്റെ ഹൃദയാന്തരങ്ങളിൽ ആ വിയോഗം കനൽ പോലെ നീറിപ്പുകഞ്ഞു. ഈ ലോകം തന്നെ പടക്കാൻ കാരണക്കാരായ പ്രവാചകൻ, കുത്തഴിഞ്ഞ ജീവിതത്തിൽ ആനന്ദം കണ്ടെത്തിയ അറേബ്യൻ ജനതയുടെ അന്ധമായ ഉല്ലാസ വഴികളെ സ്വീകരിച്ചില്ല.മറിച്ച്, ആത്മീയ ജീവിതത്തിനും ഇലാഹീ പ്രണയത്തിനും വേണ്ടി ജീവിതത്തെ നീക്കി വച്ചു. ദിവ്യാനുരാഗത്തിന്റെ മനോഹാരിത മാനവിക സമൂഹത്തിന് കാഴ്ചവച്ചു. പ്രിയ പത്നി ആയിഷ(റ) തന്റെ സഹോദരീ പുത്രൻ ഉർവയോട് നബി(സ)യുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട് :“മോനെ രണ്ടുമാസത്തോളം നബിയുടെ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ല" “പിന്നെ നിങ്ങൾ എന്തുകൊണ്ടാണ് ജീവിച്ചിരുന്നത്" ആയിഷ(റ )പറഞ്ഞു: “കാരക്കയും വെള്ളവും കൊണ്ട്”. മഹതി പറഞ്ഞു വെക്കുമ്പോൾ ഉലകനായകൻ റസൂലിന്റെ ഇഹലോകത്തോടുള്ള സമീപനം വ്യക്തമാകുന്നുണ്ട് . പ്രവാചകൻ പൂങ്കരളുടെ വിയോഗവേളയിലെ സംഭവവികാസങ്ങളെ വാക്കുകളിൽ പ്രിയ പത്നി കോറിയിടുന്നത് ഇങ്ങനെ കാണാം “മരണ സമയത്ത് എന്റെയും പ്രവാചകരുടെയും ഉമിനീര് അല്ലാഹു പരസ്പരം കലർത്തി. അബ്ദുറഹ്മാൻ മിസ്വാക്കുമായി എന്റെ അടുത്തേക്ക് വന്നു നബി എന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. പ്രവാചകൻ വായ വൃത്തിയാക്കാൻ ആഗ്രഹിക്കുന്നെന്ന് എനിക്ക് മനസ്സിലായി” ഞാൻ ചോദിച്ചു :“അങ്ങേയ്ക്ക് മിസ്വാക്ക് വേണോ? " നബി തലകൊണ്ട് വേണമെന്ന് കാണിച്ചു. ഞാൻ നബി(സ)ക്ക് മിസ്വാക്ക് നൽകി. പ്രവാചകർ അൽപം പ്രയാസപ്പെട്ടു. “ഞാൻ ചോദിച്ചു ഒന്നുകൂടി മയപ്പെടുത്തണമോ?" നബി( സ )തലകൊണ്ട് വേണമെന്ന് കാണിച്ചു. ഞാൻ അതെടുത്തു ചവച്ചു ശേഷം ഒന്ന് കുടഞ്ഞു ശരിയാക്കി നൽകി.നബി മനോഹരമായി വായ വൃത്തിയാക്കി ശേഷം മിസ്വാക്ക് എനിക്ക് നേരെ ഉയർത്തി പക്ഷേ കൈ പൊങ്ങിയില്ല നബിക്ക് വേണ്ടി ജിബിരീൽ(അ)പ്രാർത്ഥിച്ചത് പോലെ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി.രോഗബാധിതനാകുമ്പോൾ പ്രവാചകൻ തന്നെ അതേ പ്രാർത്ഥന നടത്താറുണ്ടായിരുന്നു. പ്രവാചകർ (സ)ആകാശത്തേക്ക് കണ്ണുകൾ അയച്ച് ഉന്നതനായ കൂട്ടുകാരൻ എന്ന് പറയുന്നുണ്ടായിരുന്നു. അതോടെ ആത്മാവ് വിട്ടുപിരിഞ്ഞു.

അന്ത്യപ്രവാചകരുടെ അവസാനവേളയിലെ വികാര തീവ്രമായ വിവരണമാണ് മഹതി തുറന്നിട്ടിരിക്കുന്നത്. 23 വർഷത്തെ പ്രബോധന ജീവിതം കൊണ്ട് ലോകമാകമാനം സത്യദീനിന്റെ പ്രഭ ചെരുത്തി പ്രവാചകൻ റസൂൽ(സ)തങ്ങൾ ചെറുറാന്തൽ മുറിയാകെ വെളിച്ചം പകർന്നതുപോലെ ഹൃസ്വ ജീവിതം കൊണ്ടും മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും നിസ്തുല മാതൃകയായി നിലകൊള്ളുന്നു. ഇതിൽ നിന്നും പ്രവാചക വ്യക്തിത്വത്തിന്റെ വിസ്മയ ദർശനങ്ങൾ പകൽ പോലെ വ്യക്തമാണ്. പ്രവാചകൻ (സ) യുടെ വിയോഗം വിശ്വാസി സമൂഹത്തിന്റെ മാനസാന്തരങ്ങളിൽ സങ്കീർത്തനത്തിന്റെ വിത്ത് പാകിയതിൽ വിചിന്തനങ്ങൾക്ക് വിധേയമാകേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന വർത്തമാനകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
 പ്രവാചക പാഠങ്ങളെ ജീവിതത്തിൽ അന്വർത്ഥമാക്കാനും നശ്വരമായ ഇഹലോകത്തെ അനശ്വരമായ പരലോകത്തിന് ഉപകാരപ്പെടുന്ന തരത്തിലേക്ക് ഉടച്ച് വാർക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ

Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...