✍️റാഷിദ് കാരായ വിമത ശബ്ദങ്ങളും ആരോപണങ്ങളുടെ അപസ്വരങ്ങളും കെട്ടടങ്ങുന്നതിന്റെ മുമ്പ് തന്നെ അടുത്തൊരു നബിദിനം കൂടി സമാഗതമാവുകയാണ്.1497 വർഷങ്ങൾക്ക് മുമ്പ് ഭൂജാതനായ ലോകാനുഗ്രഹിയായ പ്രവാചക സ്രേഷ്ടർ ലോകത്തിന്റെ പലഭാഗങ്ങളിൽ പലരീതിയിൽ സ്മരിക്കപ്പെടുന്നത് ആ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുക തന്നെയാണ്. അടുത്തകാലങ്ങളിലായി നടന്ന ചില അനിഷ്ട സംഭവങ്ങളുടെ ഉത്ഭവം ആ ജീവിതത്തെക്കുറിച്ചുള്ള പൂർണ്ണമായ അജ്ഞതയാണ്. തികച്ചും വ്യത്യസ്തമായിരുന്നു ആ ജീവിതം കേവല മാനുഷിക ജീവിതത്തിനപ്പുറം ദിവ്യ സന്ദേശവാഹകരായ പ്രവാചകരുടെ ജീവിതങ്ങൾ പരീക്ഷണ ചൂളകളിൽ പാകപ്പെടുത്തിയവയായിരുന്നു. നബി തങ്ങൾ പറയുന്നു : " ജനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ പരീക്ഷണ വിധേയമാക്കപ്പെടുന്നവർ പ്രവാചകരാണ് ". ദിവ്യാത്ഭുതങ്ങൾ പ്രവാചകത്വത്തെ സാധൂകരിക്കും വിധം ജനനം മുതലേ പ്രകടമായെങ്കിലും ഒരു ഘട്ടത്തിലും പരീക്ഷണങ്ങൾ ഒഴിവായിരുന്നില്ല. തിരുജീവിതത്തിലെ ആദ്യ പരീക്ഷണം പിതാവിന്റെയും മാതാവിന്റെയും അകാലമരണമായിരുന്നു . ഒരാളുടെ ജീവിതത്തിന്റെ ഗതിനിർണയിക്കുന്നത് മാതാപിതാക്കളുടെ ക്രിയാത്മകമായ ഇടപെടലുകളാണ്. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുള്ള മരണ...