പൂങ്കമർ
കാലങ്ങൾക്കുമുമ്പ്...
കാലത്തിനും മുമ്പ്,
ബൈനയദയില്ലാഹിയിലുദിച്ചൊരു
വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട്
താണിറങ്ങി വന്നു.
ശോഭവാർന്ന് വെളിച്ചം കെട്ടുപോയ
നക്ഷത്രക്കൂട്ടത്തിനിടയിലെ
ഇരുളിലേക്ക്...
നിലാവ് നുകർന്ന് നക്ഷത്രങ്ങൾ
തിളക്കം കൈവരിച്ചു.
അവിടം മുഴുവൻ പ്രകാശിച്ചു.
അനന്തരം,
കെടുതിയുടെ കൊടും കാടുകളിൽ,
നരകയാതനയുടെ നടുക്കടലിൽ,
മരണഭയത്തിന്റെ മരുഭൂവിൽ,
നേർവഴി തിരഞ്ഞവന്
അവയിലേതുമാധാരമായി!...
ഒടുവിൽ,
വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്,
ഇലാഹീസ്മരണയിൽ
പ്രപഞ്ചം മന്ത്രിച്ചു;
നൂറുൻ അലാ നൂർ...
Comments
Post a Comment