Skip to main content

നബി (സ) അണിഞ്ഞ വസ്ത്രങ്ങൾക്ക് മാതൃകയുടെ നിറമായിരുന്നു



മുഹമ്മദ് ജിനാൻ


മത- സംസ്കാരിക ചിഹ്നങ്ങൾ എന്ന നിലയിൽ സമൂഹത്തിൻറെ വേഷവിധാനങ്ങൾക്ക് വലിയ പരിഗണനയുണ്ട്. സാമൂഹികമായി, പ്രത്യേകമായ വസ്ത്രധാരണ രീതികൾ സ്വത്വബോധത്തിന്റെ അടയാളപ്പെടുത്തലുകളായി കണക്കാക്കപ്പെടുന്നു. മതകീയ സമൂഹങ്ങളിൽ പലപ്പോഴും അവ അനുധാവനം ചെയ്യപ്പെടുന്ന മൂല്യസഹിതകളോടും ആചരിക്കപ്പെടുന്ന അനുഷ്ഠാനങ്ങളോടും കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നു. അത്തരത്തിൽ ഇസ്ലാമിൻറെ സാംസ്കാരിക പൈതൃകത്തിൽ സർവ്വസീകാര്യവും സവിശേഷവുമായ അതിലെ വസ്ത്രധാരണ രീതിക്ക് പ്രാധാന്യമേറെയാണ്.
മുസ്ലിം ജനത പിൻപറ്റുന്നത് പ്രവാചക ജീവിതത്തിലും അധ്യാപനങ്ങളിലും വിശേഷിക്കപ്പെട്ടതു പ്രകാരമുള്ള വസ്ത്രധാരണ ശൈലിയാണ്. ജീവിതത്തിൻറെ നിഖില മേഖലകളിലും വശ്യസൗന്ദര്യം പ്രകടമാക്കിയ തിരുനബി (സ്വ) തങ്ങൾ വസ്ത്രധാരണയിലും കൃത്യമായ മാതൃക തയ്യാറാക്കിയിരുന്നു. അടിസ്ഥാനപരമായി മേനി മറക്കുന്നതിലൂടെയുള്ള ലജ്ജയുടെ ആദ്യപാഠങ്ങൾ പ്രവാചകത്ത്വത്തിനു മുമ്പ് തന്നെ അള്ളാഹു തആല നബി തങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതായി കാണാം.കഅബ പുനർനിർമ്മാണ വേളയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സുഗമമായ ഇടപെടലുകൾക്ക് വസ്ത്രം അഴിച്ച് ചുമലിൽ വെക്കാൻ പിതൃവ്യൻ അബ്ബാസ്( റ) നിർദ്ദേശിക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തപ്പോൾ പ്രവാചകർ ബോധക്ഷയാനായി വീഴുകയാണുണ്ടായത്. നവതലമുറ ഉടുമുണ്ട് തോൾകൈകളിലേക്കും മാറിയിലേക്കും കത്രിച്ചിറക്കുകയും കാൽമുട്ടുകളിലേക്കും മേൽതുടയിലേക്കും കയറ്റിച്ചുരുക്കി ഫാഷൻ എന്ന ലേബലിൽ അപരിഷ്കൃതയുടെ ആഴികളിലേക്ക് കൂപ്പുകുത്തുമ്പോൾ, ഉപര്യുക്ത സംഭവവും ഇതരമായ പ്രവാചക ജീവിതത്തിൽ വിശേഷിപ്പിക്കപ്പെട്ട വസ്ത്രധാരണകളും സാംസ്കാരികമായ സമ്പന്നതയുടെയും സമ്പൂർണ്ണതയുടെയും പ്രതീകമായിട്ടാണ് വായിക്കപ്പെടുന്നത്.
തിരുനബി (സ്വ) വസ്ത്രങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപെട്ടിരുന്നത് നീളക്കുപ്പായം(ഖമീസ്വ്) ആയിരുന്നു. ഉമ്മു സലമ (റ) വിൽനിന്ന് നിവേദനം: നബിതങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം നീളക്കുപ്പായമായിരുന്നു. ഖമീസ്വ് ധരിക്കുമ്പോൾ തന്നെ വസ്ത്രത്തിന്റെ കൈ തങ്ങളുടെ മുൻകൈ മണിബന്ധം വരെ എത്തിക്കാൻ ശ്രദ്ധ പുലർത്തിയിരുന്നു. ഇസ്ലാമിക സംസ്കാരത്തെ പ്രതിഫലിപ്പിക്കും വിധമുള്ള മറ്റു വസ്ത്രങ്ങളും നബി തിരുമേനി (സ്വ) ധരിച്ചിരുന്നു .
അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത സ്രഷ്ടാവിനെ സ്മരിക്കുക എന്നത് തിരുനബിയുടെ ചര്യയായിരുന്നു. അബൂസഈദ് (റ) വിൽ നിന്ന് നിവേദനം: നബി തിരുമേനി (സ്വ) ഒരു പുതിയ വസ്ത്രം എടുത്തു കഴിഞ്ഞാൽ ആ വസ്ത്രത്തിനെ അതിൻറെ പേരെടുത്ത് പറയുമായിരുന്നു. അതോടൊപ്പം
"اللهم لك الحمد كما كسوتنيه اسالك خيره وخير ما صنع له واعوذ بك من شره وشر ما صنع له
എന്ന ദിക്ർ പതിവാക്കുകയും ചെയ്തിരുന്നു. തിരുനബിക്ക് പ്രിയമുള്ള മറ്റൊന്നാണ് കറുത്ത ബുർഖ വസ്ത്രം (ഒരുതരം യമനി വസ്ത്രം) . അതുപോലെ നബിതങ്ങൾക്ക് പച്ച നിറത്തിലുള്ള രണ്ടു പുതപ്പുകളും ഉണ്ടായിരുന്നു .
വസ്ത്രങ്ങളുടെ നിറങ്ങളിലും പ്രവാചക അധ്യാപനങ്ങൾ കാണാവുന്നതാണ്. ഇസ്ലാം തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നു. ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് നിവേദനം: തിരുനബി (സ്വ) പറഞ്ഞു :നിങ്ങൾ ജീവിച്ചിരിക്കുന്ന സന്ദർഭത്തിലും മരിച്ചു കഫം പൊതിയുന്ന സമയത്തും വെള്ളയെ മുന്തിക്കണം. കാരണം നിങ്ങളുടെ വസ്ത്രങ്ങളിൽ ഏറ്റവും നല്ലത് തൂവെള്ള വസ്ത്രമാണ്."
പരാമർശിക്കപ്പെട്ട വസ്ത്രധാരണകൾ ഇസ്ലാമിൻറെ സ്വത്വത്തെ പ്രകടമാക്കുന്നതാണ്. ഈ വസ്ത്രധാരണയാണ് തിരുനബി (സ്വ) ലോക മുസ്ലിങ്ങൾക്ക് പ്രതിനിധാനം ചെയ്തത്. അതാണ് അറിവിൻറെ മേഖലകളിലേക്ക് ഒഴുകിയെത്തുന്ന സാരഭികളിലൂടെ പ്രതിഫലിക്കുന്നത്.


Comments

Popular posts from this blog

പൂങ്കമർ

പൂങ്കമർ കാലങ്ങൾക്കുമുമ്പ്... കാലത്തിനും മുമ്പ്, ബൈനയദയില്ലാഹിയിലുദിച്ചൊരു വെളിച്ചംകാലങ്ങൾക്കുശേഷം ചന്ദ്രരൂപം പൂണ്ട് താണിറങ്ങി വന്നു. ശോഭവാർന്ന് വെളിച്ചം കെട്ടുപോയ നക്ഷത്രക്കൂട്ടത്തിനിടയിലെ ഇരുളിലേക്ക്... നിലാവ് നുകർന്ന് നക്ഷത്രങ്ങൾ തിളക്കം കൈവരിച്ചു. അവിടം മുഴുവൻ പ്രകാശിച്ചു. അനന്തരം, കെടുതിയുടെ കൊടും കാടുകളിൽ, നരകയാതനയുടെ നടുക്കടലിൽ, മരണഭയത്തിന്റെ മരുഭൂവിൽ, നേർവഴി തിരഞ്ഞവന് അവയിലേതുമാധാരമായി!... ഒടുവിൽ, വെളിച്ചം വീശിയ റബ്ബിനെ സ്തുതിച്ച്, ഇലാഹീസ്മരണയിൽ പ്രപഞ്ചം മന്ത്രിച്ചു; നൂറുൻ അലാ നൂർ...

അണയുന്ന ലങ്കറുകൾ

ഹാഫിള് റാഷിദ്‌ കെ.ടി വഴിക്കടവ് ------------------------------------------------------ അവര്‍ കൂടുകളിലടച്ച് പ്രാവുകളെ വളര്‍ത്തുന്നുണ്ട് ; സ്വാതന്ത്ര്യമില്ലെങ്കിലും സമാധാനത്തിന്‍റെ അടയാളങ്ങളെന്ന്  തെറ്റിദ്ധരിപ്പിച്ചു കൊണ്ട്.! രാജ്യ വീഥികളിലേക്ക്  പിന്നാമ്പുറങ്ങളിലൂടെ കയറി ആജീവനാന്ത ലാവണം കഴുത്തിലണിയുന്നു തീൻമേശയിൽ ഇഴയുന്ന മൂർഖനും, ചേരയും അവയുടെ വിഷദംഷ്ട്രകളാൽ  നീതി ദേവതയെ ദംശിക്കുന്നു എവിടെ..! ടാഗോറിന്റെ ലോകം കോരിത്തരിച്ച ചിന്തകൾ ? എവിടെ..! ബാപ്പുജിയുടെ അഹിംസാ മന്ത്രങ്ങൾ ? എവിടെ..! അംബേദ്ക്കറിന്റെ സമഭാവനകൾ ? എവിടെ..! ചാച്ചാജിയുടെ വാടാത്ത മതനിരപേക്ഷത മുറ്റിനിൽക്കുന്ന റോസാപുഷ്പ്പങ്ങൾ? എവിടെയെൻ പിതാക്കളുടെ ദീപ്ത സ്മരണകൾ ? എവിടെയെൻ ഇടറാത്ത വാക്കുകൾ ? എവിടെയെൻ ചിറകടിക്കുന്ന പറവകൾ ? അവ ഇനിയും കാത്തിരിക്കേണ്ടി വരുമോ കൂടുകളിൽ നിന്നെങ്കിലും ഒരു പുലരി കാണാൻ    

ബദർ ഖിസ്സപ്പാട്ട്; തലമുറകളെ അതിജയിച്ച ഇശലാവിഷ്കാരങ്ങൾ

✒️മിൻഹാജ് ഇ.കെ ചാഴിയോട് വിശാലമായ ഇസ്‌ലാമിക് ഹിസ്റ്ററിയുടെ ക്യാൻവാസിൽ അനിഷേധ്യമായ അധ്യായമാണ് ബദർയുദ്ധം.പ്രഥമവും പ്രധാനവുമായത് കൊണ്ട് തന്നെയാവണം മറ്റൊരു യുദ്ധത്തിനുമില്ലാത്ത പുണ്യപോരിശയും വിസ്മയാത്മകമായ മതിപ്പും ബദ്‌രീങ്ങളിൽ അനുസ്യൂതമായി വട്ടമിട്ടിരിക്കുന്നത്. തവക്കുലിന്റെയും ഈമാനികാവാശേത്തിന്റെയും മാതൃകാമിനാരങ്ങളായി ബദ്ർ ഇന്നും വായിക്കപ്പെടുന്നുവെന്നത് അനിഷേധ്യമാണ്. ബദറിന്റെ പശ്ചാതല-പ്രമേയങ്ങളുടെ താളാത്മകവും വൈകാരികവുമായ കാവ്യാവിഷ്കാരമാണ് മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ട്.ചരിത്രത്തിന്റെ ചുരുളുകൾക്കിടയിലും ഈമാനികാവേശത്തിന്റെ മാധുര്യവും ബദ്‌രീങ്ങളെക്കൊണ്ടുള്ള ഹൃദയമറിഞ്ഞ തേട്ടവും ഉൾകൊള്ളിച്ചുള്ള പ്രയാണവഴികൾ രചയിതാവിന്റെ സ്തുത്യർഹമായ രചനാതന്ത്രമാണ്.മലയാള മുസ്‌ലിം മാനസങ്ങളിൽ ഇത്രയേറെ മുഴങ്ങിക്കേട്ട ബദർപെരുമയുടെ മറ്റൊരു ഇശലലകളുമില്ലെന്നത് ചരിത്രത്തിന്റെ പച്ചപ്പരമാർത്ഥമാണ്. പാരമ്പര്യത്തിന്റെ പെരുമ പേറുന്ന അകത്തപ്പളികളിലിരുന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രാർത്ഥനാ നിർഭരമായ മനസ്സോടെ ബദർ ഖിസ്സപ്പാട്ട് പാടിപ്പറഞ്ഞ ഇന്നലെയോർമ്മകൾ പഴയതലമുറയുടെ പങ്കുവെക്കലിലെ ആത്മസായൂജ്യത്തിന്റെ വാക്കു...